വിലക്ക് ലംഘിച്ച് മുഹറം ദിനത്തില്‍ ഘോഷയാത്ര നടത്തി; അഞ്ച് പേര്‍ അറസ്റ്റില്‍

single-img
1 September 2020

വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഹറം ദിനത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഘോഷയാത്ര നടത്തിയതിന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

അറുപതു വയസുള്ള മുന്‍ കൗണ്‍സിലര്‍ കൂടിയായ ഉസ്മാന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള വരെയാണ് അറസ്റ്റ് ചെയ്തത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരിയില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാള്‍കൂടിയാണ് മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍.

ഇയാള്‍ക്ക് പുറമേ ഇസ്മായില്‍ പട്ടേല്‍ (45), അന്‍സാര്‍ പട്ടേല്‍ (38), മുഹമ്മദലി പട്ടേല്‍ (65), ഷഹസാദ് പട്ടേല്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് വിജയ് ഖത്രി അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് 22 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഘോഷയാത്രയില്‍ ഉത്തരവുകള്‍ ലംഘിച്ച മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും നടക്കുകയാണ്.

അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചുപേരെയും ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. കൊവിഡ് കാരണം ജില്ലയിലെ എല്ലാ മത പരിപാടികള്‍ക്കും ഇന്‍ഡോര്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിരുന്നതാണ്. എന്നിട്ടും മുഹറം ദിനത്തില്‍ ഖജ്രാന പ്രദേശത്ത് ഘോഷയാത്ര നടത്തിയിരുന്നു. അതേസമയം, രാജ്യത്തുടനീളമുള്ള മുഹറം ഘോഷയാത്രയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരുന്നതാണ്.