പെരിയ ഇരട്ടക്കൊലപാതക കേസ്; മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ
24 August 2020
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിധി വൈകുന്നതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി വന്നിട്ടില്ല. അതുകൊണ്ട് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബം ഉയര്‍ത്തിയ ആവശ്യം. അപ്പീലില്‍ വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ആവശ്യപ്പെടുന്ന ഹർജി നാളെ കോടതി പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസ് ഹൈക്കോടതി കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കൈമാറിയത്. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. നിലവില്‍ സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.