പാലാരിവട്ടം പാലം പൊളിച്ചു പണിയണം: സുപ്രീം കോടതിയിൽ കേരളത്തിൻ്റെ ആവശ്യം
പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന നിലപാടിൽ കേരളം. ഈ വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും, ഈ മാസം 28 ന് തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയത്.
ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീംകോടതിക്ക് കത്തു നല്‍കി. പാലാരിവട്ടം കേസ് ഈ മാസം 28 ന് പരിഗണിക്കാനിരിക്കുകയാണ്. അന്നു തന്നെ കേസ് പരിഗണിക്കുകയും വാദം കേട്ട് ഉടന്‍ തീര്‍പ്പുണ്ടാക്കുകയും വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
പാലത്തില്‍ ഭാരപരിശോധന നടത്താനായിരുന്നു ഹൈക്കോടതി വിധിച്ചത്. ഫെബ്രുവരിയിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്തുകയല്ല, പാലം പൊളിച്ചുകളയുകയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്.