വിമാനത്താവള കെെമാറ്റം: സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

single-img
20 August 2020

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി എന്‍റർപ്രൈസസിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സംസ്ഥാനസർക്കാർ അടിയന്തര സർവകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്കാണ് യോഗം. വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. 

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ എല്ലാ പാർട്ടികളുടെയും പിന്തുണ തേടാനാണ് സംസ്ഥാന സർക്കാർ നീക്കം. വ്യോമയാന മന്ത്രാലയം നേരത്തെ സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്‍റെ ലംഘനമാണ് പുതിയ തീരുമാനം. സ്വകാര്യമേഖലയ്ക്കു കൈമാറാൻ തീരുമാനിച്ചാൽ സംസ്ഥാനത്തിന്‍റെ സംഭാവനകൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നതാണ്.

കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം നേരിട്ട് ഉറപ്പ് നൽകിയിരുന്നതായും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ താൽപര്യം പരിഗണിച്ചില്ലെങ്കിൽ കേന്ദ്ര തീരുമാനത്തോട് സഹകരിക്കാനാവില്ലെന്നും പിണറായി കത്തിൽ അറിയിച്ചു.