മൻമോഹൻ സിംഗ് പ്രധാനമന്ത്രി സ്ഥാനം രാഹുൽ ഗാന്ധിക്കുവേണ്ടി ഒഴിയാൻ സന്നദ്ധനായി, രാഹുൽ നിരസിച്ചു: വെളിപ്പെടുത്തലുമായി കോൺഗ്രസ്
പ്രിയങ്ക ഗാന്ധിയുടെ`കോൺഗ്രസ് അധ്യക്ഷ´ പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ച് രാഹുല്‍ ഗാന്ധിക്ക് ഉന്നതസ്ഥാനം വഹിക്കാന്‍ വഴിയൊരുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രാഹുല്‍ അത് നിരസിക്കുകയാണ് ചെയതതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ, നെഹ്‌റു-ഗാന്ധി പാരമ്പര്യമില്ലാത്തയാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പൂര്‍ണ്ണ സമ്മതമാണെന്ന പ്രസ്താവനയാണ് വിവാദമായത്.
ഒരുവര്‍ഷം പഴക്കമുള്ള പ്രിയങ്കയുടെ പരാമര്‍ശത്തെ വിവാദമാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. അധികാരത്തിൻ്റെ കെണിയില്‍ പെട്ടുപോയവരല്ല നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
അധികാരത്തിന്റെ കെണിയില്‍ വീഴാതെ നെഹ്റു-ഗാന്ധി കുടുംബം ഒന്നിച്ച് കോണ്‍ഗ്രസിനെ സേവിച്ചു. പാര്‍ട്ടിയെ സേവിക്കാന്‍ അധികാരം ത്യജിച്ചുകൊണ്ട് 2004 ല്‍ സോണിയ ജി മാതൃക കാട്ടിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വേല പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിനെതിരായി അതിക്രൂര ആക്രമണം നടത്തുന്ന മോദി-ഷാ കൂട്ടുക്കെട്ടിനെതിരെ ഒറ്റക്കെട്ടായി പൊരുതാനാണ് ഞങ്ങളുടെ തീരുമാനം- രണ്‍ദീപ് സുര്‍ജ്വേല വ്യക്തമാക്കി.