കണ്ണില്ലാത്ത ക്രൂരത, ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിൽ പ്രതിഷേധിച്ച് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തി

single-img
16 August 2020

ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിൽ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. ദേണ്ടി ബസാർ ജം​ഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

തെരുവിലെ നടപ്പാതയിലാണ് ഈ ദമ്പതികൾ താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡോക്ടേഴ്സ് മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. അറസ്റ്റിലായ പ്രതിക്കെതിരെ പോലീസ് നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.