സ്വർണ കടത്ത് കേസുമായി തന്നെ ബന്ധിപ്പിക്കാൻ മാധ്യമങ്ങള്‍ എത്ര അധ്വാനിച്ചാലും നടക്കില്ല: മുഖ്യമന്ത്രി

single-img
7 August 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കേസുമായി തന്നെ ബന്ധിപ്പിക്കാൻ മാധ്യമങ്ങള്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്തകളെയെല്ലാം പ്രത്യേക രീതിയിൽ വ്യാഖ്യാനിച്ച് നാടിന്‍റെ ബോധം മാറ്റി ഉപചാപക സംഘത്തിന്‍റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്. എന്തൊക്കെ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്. മാധ്യമങ്ങള്‍ക്ക് എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്.

കേസുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ ശരിയായ കാര്യങ്ങൾ പുറത്ത് വരട്ടെ. എന്തായാലും കുറച്ച് ദിവസങ്ങൾ‌ക്കുള്ളിൽ കാര്യങ്ങൾ സ്വഭാവികമായിതന്നെ പുറത്തുവരും. അപ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് കാണാന്‍ സാധിക്കും. കേസുമായി ബന്ധപ്പെട്ട് താൻ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതന്നതെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.