കോവിഡ് വാക്സിൻ വിജയം: ഒടുവിൽ ഹൂസ്റ്റണിൽ നിന്നും ആ വാർത്തയെത്തി
കോവിഡിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകം. ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാതെ ലോകത്തിൻ്റെ മുന്നോട്ടുള്ള സഞ്ചരം എങ്ങനെയാണെന്നു ഊഹിക്കുവാൻ പോലും കഴിയുന്നില്ല. അതിനിടയിൽ ഇതാ അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും ഒരു ആശ്വാസവാർത്ത എത്തിയിരിക്കുന്നു. ഹൂസ്റ്റണിലെ മെതഡിസ്റ്റ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വാർത്തയ്ക്ക് ഈ സാഹചര്യത്തിൽ ജീവൻ്റെ വലിയുണ്ട്.
കോവിഡ്-19 രോഗികളിൽ ഡോക്ടർമാർ നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരമെന്ന് ഹോസ്പിറ്റലിന്ൽ നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായലിരിക്കുന്നു. ലോകം മുഴുവൻ കോവിഡ് വാക്സിൻ്റെ പിന്നാലെ പായുന്ന നിലവിലെ സാഹചര്യത്തിൽ ഈയൊരു വാർത്തയ്ക്ക് പ്രാധാന്യം വളരെയേറെയാണ്.
ഹൂസ്റ്റണിലെ ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾ മൂന്നു ദിവസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിക്കുന്നു എന്ന വാർത്തയാണ് എത്തിയിട്ടുള്ളത്. വെന്റിലേറ്ററുകളിലും മറ്റുമായി കളിയുന്ന രോഗികളാണ് ജീവിതത്തിലേക്കു മടങ്ങിവരുന്നത്. അടിയന്തര ചികിത്സക്കായി എഫ് ഡിഎ അംഗികരിച്ച ആർഎൽഎഫ് -100 എന്ന അവിപ്റ്റാഡിൽ മരുന്നാണ് ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ രോഗികൾക്കു നൽകിയിരുന്നത്.
സാർസ് കൊറോണ വൈറസിന്റെ തനിപ്പകർപ്പ് മനുഷ്യന്റെ ശ്വാസകോശകോശങ്ങളിലും മോണോസൈറ്റുകളിലും വരുന്നത് അവിപ്റ്റാഡിൽ എന്ന ഈ മരുന്നിന് തടയാൻ കഴിയുന്നുണ്ടെന്നു വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
അധികൃതർ ചികിത്സാ വിവരങ്ങളും ലോകത്തോടു പങ്കുവച്ചിട്ടുണ്ട്. ഇരട്ട ശ്വാസകോശ ട്രാൻസ്പ്ലാൻറ് പരാജയപ്പെട്ട 54 കാരനായ ഒരാൾ ചികിത്സയിലായിരിക്കെ കോവിഡ് -19 പിടിപെട്ടു വെന്റിലേറ്ററിലായി. ഈ മുന്നിൻ്റെ ഉപയോഗത്തിലൂടെ നാലു ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞുവെന്നും ഡോക്ടർമാർ പറയുന്നു. മാത്രമല്ല പതിനഞ്ചിലധികം രോഗികളിൽ സമാനമായ ഫലങ്ങൾ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
ന്യൂമോണിറ്റിസ് വേഗത്തിൽ മാറ്റുന്നതായും ശരീരത്തിൽ മെച്ചപ്പെട്ട ഓക്സിജൻ എത്തിക്കുന്നതിലും ഈ മരുന്ന് ഫലപ്രദമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ്-19 രോഗികളിൽ മറ്റേതൊരു ആൻ്റിവൈറൽ ഏജന്റും നൽകാത്ത തരത്തിൽ ഈ മരുന്ന് രോഗശമനം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ മരുന്ന് ലോകത്തിനു പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ആർഎക്സ് സിഇഒയും ചെയർമാനുമായ പ്രൊഫ. ജോനാഥൻ ജാവിറ്റ് വ്യക്തമാക്കി. മരുന്നിനെ കേന്ദ്രീകരിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. തീർച്ചയായും മുനുഷ്യരാശിക്ക് വളരെയേറെ പ്രതീക്ഷിക്കുവാനുണ്ടെന്നും ജോനാഥൻ പറയുന്നു. കൂടുതൽ പരീക്ഷണങ്ങളുടെ വിശദമായ റിപ്പോർട്ട് ഈ മാസാവസാനത്തോടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ കോവിഡ് വെെറസിൻ്റെ കാര്യത്തിൽ ലോകത്തിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്നർത്ഥം.