കോവിഡ് പ്രതിരോധം: ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍: പ്രധാനമന്ത്രി
കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിൽ മറ്റ് വലിയ രാജ്യങ്ങളുമായി താരമത്യം ചെയ്താല്‍ ഇന്ത്യയില്‍ മരണനിരക്ക കുറവാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യമായ സമയത്ത് ശരിയായ തീരുമാനം എടുത്തതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈ-ത്രൂപുട്ട് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ വീഡിയോ കോണ്‍ഫറണ്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിലവില്‍ 11,000 കോവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷം ഐസലേഷന്‍ ബെഡുകളും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കുള്ള പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷം എന്‍ 95 മാസ്‌കുള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ കോവിഡിനെതിരായ പോരാട്ടത്തില്‍ മാനവ വിഭവശേഷി സൃഷ്ടിക്കുന്നത് വളരെയധികം വെല്ലുവിളിയായിരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നണി പോരാളികളായി പോരാട്ടം നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ആരംഭിച്ച ലാബുകള്‍ കോവിഡ് പരിശോധനയ്ക്ക് മാത്രമായി പരിമിതപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ഭാവിയില്‍ ഹെപ്പറ്റൈറ്ററിസ് ബി, സി, എച്ച്ഐ വി, ഡെങ്കു പരിശോധനകള്‍ക്കായും ഈ ലാബുകള്‍ പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.