കാര്യങ്ങൾ കെെവിട്ട് അമേരിക്ക: അമേരിക്കയിൽ ആശുപത്രികൾ നിറഞ്ഞതിനെ തുടർന്ന് രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുന്നു
കോവിഡ് വൈറസ് വ്യാപനത്തോതിലെ ഗണ്യമായ വർധനവിനു പിന്നാലെ കാര്യങ്ങൾ കെശവിട്ട നിലയിൽ അമേരിക്ക. അമേരിക്കയിലെ ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. രോഗികകളെ പ്രവേശിപ്പിക്കാനുള്ള ശേഷിക്കുമപ്പുറത്തേക്ക് രോഗികളുടെ എണ്ണം വർധിച്ചതോടെ പലയിടങ്ങളിലും വൈറസ് ബാധിതരെ വീടുകളിലേക്ക് മടക്കി അയക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കിടത്തി ചികിത്സിക്കാൻ പല ആശുപത്രികളിലും കിടക്കകൾ പോലും ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ടെക്സസിലെ ആശുപത്രികളിൽ അത്യാവശ്യമായി ചികിത്സ വേണ്ടവരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നതെന്നും ബാക്കിയുള്ള വൈറസ് ബാധിതരെ ആവശ്യമായ നിർദേശങ്ങൾ നൽകി വീടുകളിലേക്ക് തന്നെ മടക്കി അയക്കുകയാണെന്നുമാണ് വിവരം.
ടെക്സസ്, ജോർജിയ, ഇല്ലിനോയിസ് തുടങ്ങിയ ഇടങ്ങളിലാണ് സ്ഥിതിഗതികൾ രൂക്ഷമെന്നാണ് വിവരം. പലപ്രേദേശങ്ങളിലും കോവിഡ് ബാധിതതരുടെ ഉറവിടം കണ്ടെത്താൻ പോലുമാകുന്നില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ 62,000ത്തോളം പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നുള്ളതും ആശങ്കകൾ വർദ്ധിപ്പിക്കുന്നു.