കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ
കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ. മൂഹവ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാക്കണം. ഇതിന് ലോക്ക്ഡൗണ്‍ അനിവാര്യമാണ്. അത് സംസ്ഥാന വ്യാപകമായി വേണോ, പ്രാദേശികമായി വേണോ എന്നകാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. എറണാകുളത്ത് എവിടെയൊക്കെ ലോക്ക്ഡൗണ്‍ വേണമോ, അവിടെയൊക്കെ അത് നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട മേഖലകളില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം രൂക്ഷമായ ചെല്ലാനം മേഖലയില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമായി നിയന്ത്രിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആലുവ, കീഴ്മാട്, ചൂര്‍ണിക്കര തുടങ്ങിയ പഞ്ചായത്തുകളിലായി ലാര്‍ജ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ലോക്ക്ഡൗണും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റുപ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് ഇവിടെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക്ക്ഡൗണ്‍ വേണ്ട എന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവനയെയും മന്ത്രി തള്ളിക്കളഞ്ഞു. സമൂഹവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട, പ്രാദേശിക ലോക്ക്ഡൗണ്‍ മതിയെന്നാണ് ഐഎംഎ പറയുന്നത്. സമൂഹവ്യാപനം ഉണ്ടായി എന്നാണെങ്കില്‍ പിന്നെ പ്രാദേശിക ലോക്ക്ഡൗണ്‍ കൊണ്ടും ഗുണമെന്താണെന്ന് മന്ത്രി ചോദിച്ചു.