ബിജെപിയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് വാഗ്ദാനം ചെയ്തത് 35 കോടി രൂപ; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍എ

single-img
20 July 2020

ബിജെപിയിലേക്ക് കൂറുമാറാന്‍ രാജസ്ഥാനിൽ കോണ്‍ഗ്രസ് വിമത നേതാവ് സച്ചിന്‍ പൈലറ്റ് തനിക്ക് പണം 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍ എ ഗിരിരാജ് സിങ് മലിംഗ രംഗത്തെത്തി. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നതായും അന്നും താന്‍ വാഗ്ദാനം നിഷേധിക്കുകയും ഇക്കാര്യം മുഖ്യമന്ത്രി ഗെലോട്ടിനെ അറിയിക്കുകയും ചെയ്തതായും മലിംഗ പറഞ്ഞു.

അതേപോലെ തന്നെ, കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്നാലും താന്‍ ബിജെപിയില്‍ ചേരില്ലെന്നും മലിംഗ അറിയിച്ചു. അങ്ങിനെ ചേര്‍ന്നാല്‍ ചെയ്താല്‍ ഞാന്‍ എങ്ങനെയാണ് എന്റെ ജനങ്ങളുടെ മുഖത്ത് നോക്കുകയെന്നും അവരോട് താന്‍ എന്താണ് പറയുക എന്നും മലിംഗ ചോദിക്കുന്നു.

2009-ലായിരുന്നു മലിംഗ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതുവരെ പ്രവര്‍ത്തിച്ച ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് 2013ലും 2018ലും അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ധോല്‍പൂരില്‍നിന്നും മത്സരിച്ചു.

അതേസമയം, സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്തെത്തി. അവസാന ആറ് മാസമായി ബിജെപിയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.