സ്വപ്ന സുരേഷുമായി ഒരു ബന്ധവുമില്ല; ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കും: ശശി തരൂർ

single-img
7 July 2020

വിമാന താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും തനിക്ക് ബന്ധമില്ലെന്ന് ശശി തരൂര്‍ എംപി. സ്വപ്ന സുരേഷുമായി യാതൊരു ബന്ധവും ഇല്ലെന്നും അറിയുകയുമില്ല, അവർക്കായി ജോലി ശുപാര്‍ശയും നൽകിയിട്ടില്ല എന്നും ശശി തരൂർ അറിയിച്ചു.

അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കണം എന്നും ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെ അറിയിച്ചു. കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

തന്റെ ശുപാർശയിൽ ആരും കോണ്സുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി തന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി. താൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയനനങ്ങൾ നടത്തയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. 2016 ഒക്ടോബറിൽ യുഎഇ കോൺസ്യുലേറ്റ് ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എംപിയായിരുന്നു എന്നും ശശി തരൂര്‍ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.