കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ ശവശരീരം ശ്മാശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തിൽ
കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ചത് മണ്ണുമാന്തി യന്ത്രം. കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതശരീരമാണ് മണ്ണുമാന്തി യന്ത്രത്തില്‍ ശ്മശാനത്തിൽ എത്തിച്ചത്. . ആന്ധ്രാപ്രദേശിലാണ് സംഭവം.
സംഭവം വാർത്തയായതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പലാസ സ്വദേശിയായ 72കാരനാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
വീട്ടില്‍ നിന്നും ശ്മശാനത്തിലേക്കു കൊണ്ടുപോകുവാൻ അധികൃതര്‍ തന്നെയാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്. പിപിഇ കിറ്റ് ധരിച്ച അധികൃര്‍ ഈ സമയം സമീപമുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്മോഹന് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു.
മുനിസിപ്പല്‍ കമ്മീഷണര്‍, സാനിറ്ററി ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.