അവൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നു: അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ പുരോഗതി
അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള എട്ട് മണിക്കൂർ നിർണായകമാണെന്നുംം ഡോക്ടർമാർ പറയുന്നു.
തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ കുട്ടി മുലപ്പാൽ കുടിക്കുകയും കൈ കാലുകൾ അനക്കുകയും ചെയ്തിരുന്നതായും ഡോക്ടർമാർ വെളിപ്പെടുത്തി.
കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്.