11 വയസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; കോയമ്പത്തൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

single-img
21 June 2020
stop violence children and abuse in family concept

തമിഴ്നാട്ടില്‍ പതിനൊന്ന് വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂരിലെ സുന്ദരപുരത്താണ് ദാരുണമായ സംഭവം. ഇതിനെ തുടര്‍ന്ന് കേസില്‍ പ്രതികളായ പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നര ണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത്കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

എന്നാല്‍കേസിലെ മൂന്നാം പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ ഇതുവരെ പിടികൂടാനായിട്ടില്ല. മേയ് മാസം 20-നാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ പിടിയിലായ പത്താം ക്ലാസുകാരന്റെ വീടിന്റെ മുകളിലത്തെനിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ഈ കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതിനാല്‍ അച്ഛനും ഇവരുടെ സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്.

പകല്‍ സമയത്ത് ഇരുവരും ജോലിക്ക് പോകുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടാവുക. അതുകൊണ്ടുതന്നെ പെണ്‍കുട്ടി വീട്ടുടമ താമസിക്കുന്ന താഴത്തെനിലയില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. സംഭവ ദിവസവും പതിവുപോലെ ടിവി കാണാന്‍ പോയസമയത്താണ് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ഉപദ്രവിച്ചത്. ആ ദിവസം വീട്ടുടമയുടെ മകനായ പത്താം ക്ലാസുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ലോക്ക് ഡൌണ്‍ മൂലമുള്ള ഓണ്‍ലൈന്‍ ക്ലാസിനായി അടുത്തിടെ ഈ 16 കാരന് പിതാവ് മൊബൈണ്‍ ഫോണും വാങ്ങിനല്‍കിയിരുന്നു. സംഭവ ദിവസം വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടി ഇരുവരും ചേര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന കാഴ്ചയാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഇരുവരും നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതോടുകൂടി പെണ്‍കുട്ടി മുകളിലത്തെ നിലയിലേക്ക് ഓടിപ്പോയെങ്കിലും പിന്നാലെ എത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറുകയും കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അതിന് ശേഷം ഇവര്‍ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ആ കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ മെയ് 20 ന് ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാതായാണ് റിപ്പോര്‍ട്ട്.

നിര്‍ബന്ധപൂര്‍വം അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. പീഡന ശേഷം സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പെണ്‍കുട്ടി ഡോക്ടറോട് സംഭവങ്ങള്‍ തുറന്നു പറയുകയും ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.