നിപ പടര്‍ന്നപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ്‌ അന്നത്തെ വടകര എം പി മുല്ലപ്പള്ളി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറയുന്നു

single-img
19 June 2020

‘നിപ്പാ രാജകുമാരി’ എന്ന പേരിന് ശേഷം ഇപ്പോൾ കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് സംസ്ഥാന ആരോഗ്യമന്ത്രി നടത്തുന്നത് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്.

മുല്ലപ്പള്ളി നടത്തിയ നീചമാണെന്നും നിപാ കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറഞ്ഞു. സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ പടര്‍ന്നപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്നത്തെ വടകര എംപിയായിരുന്ന മുല്ലപ്പള്ളിയെന്ന് കൈരളി പീപ്പിളിൽ സംസാരിക്കവെ സജീഷ് പറഞ്ഞു.

രോഗ വ്യാപന സമയം ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണെന്നും ടീച്ചർ നൽകിയ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് തുറന്നുപറഞ്ഞു. അതേസമയം, പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. കോഴിക്കോട്ട് ജില്ലയിൽ നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.