കൊറോണ വൈറസിനെ നേരിടാൻ അദ്ഭുത ജീവൻ രക്ഷാ മരുന്നുമായി ബ്രിട്ടീഷ് ഗവേഷകർ
കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ജീവൻ രക്ഷാമരുന്നുമായി ബ്രിട്ടനിലെ ഗവേഷകർ. കോവിഡ് ചികിത്സയ്ക്ക് ഡെക്‌സാമെത്താസോണ്‍ (dexamethasone) എന്ന മരുന്ന് ഫലപ്രദമാണെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ തെളിയിക്കുന്നു.
- ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടി, ഇന്ത്യയെയും നിരക്ഷരരുടെ രാജ്യം ആക്കാനാണ് അവർ ശ്രമിക്കുന്നത്: മനീഷ് സിസോദിയ
- വള്ളംകളിക്ക് അമിത്ഷായെ മാത്രമല്ല, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്; വിശദീകരണവുമായി സർക്കാർ
- പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവം: കെ. മുരളീധരൻ
- ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജമ്മു കശ്മീർ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്സാമെത്താസോൺ. താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. വെന്റിലേറ്ററിലുള്ള രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജൻ നൽകുന്ന രോഗികളുടെ മരണനിരക്ക് അഞ്ചിലൊന്നായും കുറയ്ക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് പരീക്ഷണഫലങ്ങൾ പറയുന്നത്.
ബ്രിട്ടനിൽ രോഗബാധ ഉണ്ടായതുമുതൽ ഇതുവരെ ഈ മരുന്നുപയോഗിച്ച് 5000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വാതം പോലെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഡെക്സാമെത്തോൺ.
ലണ്ടനിലെ ഇമ്പീരിയൽ കോളജിലെ ഗവേഷകർ അടുത്തയാഴ്ച കോവിഡിനുള്ള ഒരു പുതിയ വാക്സിന്റെ പരീക്ഷണം ആരംഭിക്കും. 300 രോഗമില്ലാത്ത വോളണ്ടിയർമാരാണ് പരീക്ഷണത്തിനായി തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.