ഇന്ത്യക്കാരുടെ വിദേശ സ്വപ്നങ്ങൾ വാടിക്കരിയുന്നു: കാനഡയിൽ മൂന്നു മുതൽ അഞ്ചു മില്യണ്വരെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു
കാനഡയിൽ മൂന്നു മുതൽ അഞ്ചു മില്യണ്വരെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. കോവിഡ്-19 മഹാമാരിയിയെ തുടർന്ന് കാനഡയിൽ തൊഴിൽ രംഗത്ത് രൂക്ഷമായ പ്രതിസന്ധിയാണ് പടർന്നുപിടിച്ചിരിക്കുന്നത്. അവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നുള്ളത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്.
ആകെ തൊഴിൽ നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷം പേർക്കും പഴയ തൊഴിലുകൾ തിരികെ ലഭിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്. യൂണിയനുകളൊന്നുമില്ലാത്ത സ്ത്രീതൊഴിലാളികളെയാണ് കോവിഡ് വലിയ തോതിൽ ബാധിച്ചിരിക്കുന്നതെന്നണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രായമുള്ള കുട്ടികളുള്ള സ്ത്രീകളെ അപേക്ഷിച്ച് കൊച്ചുകുട്ടികളുള്ള സ്ത്രീകൾക്കാണ് കൂടുതൽ മണിക്കൂറുകൾ നഷ്ടപ്പെട്ടതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ കുറഞ്ഞ മണിക്കൂറുകളിൽ കുറഞ്ഞ വേതനം വാങ്ങി ജോലിചെയ്യുന്ന തൊഴിലാളികളിൽ ഏറെയും സ്ത്രീകളാണെന്നുള്ളതും കാനഡയുടെ പ്രത്യേകതയാണ്.