കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; 18 പേരുടെ പരിശോധന ഫലം നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു. ഇവര്‍ എല്ലാവരും തന്നെ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസർകോട് – 14, മലപ്പുറം – 14, തൃശ്ശൂർ – 9, കൊല്ലം – 5, പത്തനംതിട്ട – 4, തിരുവനന്തപുരം- 3, എറമാകുളം – 3, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോഴിക്കോട് ജില്ലയില്‍ ചികിത്സയിലിരുന്ന സുലേഖ മരിച്ചതോടെ കേരളത്തിൽ കൊവിഡ് മരണം പത്തായി. ചികിത്സയില്‍ കഴിഞ്ഞ 18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതേവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും 138397 പേർ ഉണ്ട്. 1246 പേർ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകൾ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകൾ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്സ്പോട്ടുകൾ ഉണ്ട് ഇപ്പോൾ. പുതുതായി പാലക്കാട് കണ്ണൂർ ജില്ലകളിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ. ഒൻപത് മലയാളികൾ വിദേശത്ത് ഇന്ന് മരിച്ചു. 210 പേർ ഇങ്ങനെ ഇതുവരെ മരിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോക്ക് ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ഇളവരുകൾ പ്രഖ്യാപിച്ചതോടെ അൺലോക്ക് വൺ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേരളം .വരുന്ന തിങ്കളാഴ്ച മുതൽ അന്തര്‍ ജില്ലാ ബസ് സര്‍വ്വീസ് തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം