അണലിയയെക്കൊണ്ട് കടിപ്പിച്ചപ്പോൾ ഉത്ര എന്തുകൊണ്ടു മരിച്ചില്ല: വിശദീകരണവുമായി വാവ സുരേഷ്

single-img
30 May 2020

അഞ്ചലിലെ ഉത്രയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിനു മൊഴി നൽകി പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷ്. യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്നാണ് സുരേഷിൻ്റെ വാദം. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണ് ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാമെന്നും വാവാ സുരേഷ് വ്യക്തമാക്കി.

ഉത്രയുടെ കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്. എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99 ശതമാനവും കടിക്കില്ലെന്ന് വാവസുരമഷ് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്. മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരഗതിയിൽ പാമ്പ് കൊത്താറില്ലെന്നും വാവസുേഷ് പറഞ്ഞു. 

ഉത്ര മരിക്കാൻ വേണ്ടി നെറ്റിയിൽ മനഃപൂർവം കടിപ്പിച്ചതാണെന്നും വാവാ സുരേഷ് പറഞ്ഞു. അതേ സമയം മൂർഖനോ അണലിയോ കടിച്ചാൽ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂർഖൻ്റെ കടിയേക്കാൾ അണലിയുടെ കടിയാണ് വേദന കൂടുതൽ. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂർവമാണ്. പറമ്പില്‍വച്ചാണ് മിക്കവർക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. സാധാരണഗതിയിൽ വലിയ അണലി കടിച്ചാൽ ഉടൻ ചികിൽസ നൽകാതെ ഒരാൾ ഏഴു മണിക്കൂർ ജീവിച്ചിരിക്കില്ലെന്നും സുരേഷ് പറഞ്ഞു. 

സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനിൽ നിന്നാണ്. അയാളുടെ വിഡിയോകളിൽ പാമ്പിന്റെ വായിൽ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നത് കാണിക്കുൃന്നുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുൻപ് അയാൾ ചിലപ്പോൾ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണുമെന്നും അതുകൊണ്ടാണ് അണലി കടിച്ചപ്പോൾ ഉത്ര മരിക്കാതിരുന്നതെന്നും വാവ പറഞ്ഞു. 

അങ്ങനെയാണെങ്കിൽ പുതിയതായി വിഷമുണ്ടായി വരാൻ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഉത്ര ഏഴുമണിക്കൂർ ജീവിച്ചതെന്നും വാവ സുരേഷ് പൊലീസിന് മൊഴി നൽകി. 

രണ്ടാം തവണ മൂർഖൻ കടിച്ചപ്പോൾ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നൽകിയതിനാലാവാം എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു. മരത്തിലൂടെയോ ജനൽ വഴിയോ പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. ഈ വാദത്തേയും സുരേഷ് ചോദ്യം ചെയ്യുന്നുണ്ട്. 

ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാൾ വഴി വേണം ആ മുറിയിൽ കയറാൻ. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലിൽ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട്- സുരേഷ് പറയുന്നു. 

മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാൻ അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂർവം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ലെന്നും വാവ സുരേഷ് പറഞ്ഞു.