കോഴിമുട്ടയുടെ ഉള്ളില്‍ പച്ചനിറമുള്ള കരു; ഒടുവില്‍ രഹസ്യം പുറത്തുവിട്ട് വെറ്ററിനറി സര്‍വകശാല
മലപ്പുറം ജില്ലയിലെ കുളപ്പുരയ്ക്കല് ശിഹാബുദ്ദീന്റെ വീട്ടിൽ നിന്നും ലഭിച്ച കോഴിമുട്ടയുടെ പച്ചക്കരുവിന്റെ രഹസ്യം പുറത്തുവിട്ട് വെറ്ററിനറി സര്‍വകശാലയിലെ ശാസ്ത്ര സംഘം. വീട്ടുകാർ കോഴികള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഏതോ പദാര്‍ഥമാണ് മുട്ടയിലെ ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.
ഇതിനെ സാധൂകരിക്കുന്ന രീതിയിൽ മുൻപേ തന്നെ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ല്‍ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷെ ഇത് ജനിതക മാറ്റമല്ലെന്ന് കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്ന് ഡോ എസ് ഹരികൃഷ്ണന് പറഞ്ഞു.പഠനങ്ങൾ നടത്താൻ കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.
ഈ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നല്‍കാനുള്ള ചോളവും, സോയാബീനും ചേര്‍ന്ന സമീകൃത തീറ്റ അധികൃതര്‍ നല്കി. തുടർന്ന് ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ മായ തമ്പിക്ക് നിര്‍ദ്ദേശം നല്കി. പക്ഷെ ഇത്തരത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. വീണ്ടുംകൂടുതല് പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വകലാശാല അധികൃതര്‍ക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീന് കൈമാറി.
ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ നല്കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ഉടൻതന്നെ ശിഹാബുദ്ദീന് ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സർവകലാശാലയിൽ നിന്നും ശിഹാബുദീന് നല്കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.