‘ ഞങ്ങൾ നിസ്സഹായരാണ്, കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല, കൊറോണയേക്കാൾ ഭയം പട്ടിണിയെ’’; രാഹുൽ ഗാന്ധിയോട് തൊഴിലാളികൾ സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടു

single-img
23 May 2020

ഡൽഹി: കാൽനടയായി നാട്ടിലേക്ക് പോകുന്ന അന്തർ സംസ്ഥാന തൊഴിലാളികളോട് രാഹുൽ ഗാന്ധി സംസാരിക്കുന്നതിെൻറ വിഡിയോയുടെ പൂർണരൂപം കോൺഗ്രസ് പുറത്തുവിട്ടു. ഹരിയാനയിൽനിന്ന് ഉത്തർപ്രദേശിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച സംഘത്തോടായിരുന്നു മേയ് 16ന് ന്യൂഡൽഹിയിൽവെച്ച് രാഹുൽ സംസാരിച്ചത്. 600 കിലോമീറ്റർ നടന്നുപോകാനുള്ള ശ്രമത്തിനിടെ സുഖ്ദേവ് വിഹാർ ൈഫ്ലഓവറിന് താഴെ വിശ്രമിക്കുേമ്പാഴാണ് ഇവരെ കാണുന്നത്.

16 മിനുറ്റ് നീളുന്ന വിഡിയോയിൽ തൊഴിലാളികൾ അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും വിവരിക്കുന്നുണ്ട്. ‘‘120 കിലോമീറ്റർ പിന്നിട്ടു. ഞങ്ങൾ നിസ്സഹായരാണ്. നടക്കുകയല്ലാതെ എന്ത് ചെയ്യാൻ പറ്റും. കൊറോണയേക്കാൾ ഞങ്ങൾ ഭയക്കുന്നത് വിശപ്പിനെയാണ്. പാതയോരത്തുവെച്ച് കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല’’ ഝാൻസി സ്വദേശിയായ മഹേഷ് കുമാർ പറയുന്നു.

‘‘ഒരു ദിവസത്തെ കർഫ്യു മാത്രമേ ഉണ്ടാകൂ എന്നാണ് ആദ്യം കരുതിയത്. ലോക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പ് നാല് ദിവസമെങ്കിലും സമയം അനുവദിച്ചിരുന്നെങ്കിൽ നാട്ടിലെത്താമായിരുന്നു. രണ്ട് മാസമായിട്ട് ജോലിയില്ല. എല്ലാം വിട്ടെറിഞ്ഞിട്ടാണ് ഹരിയാനയിൽനിന്ന് മടങ്ങുന്നത്. പലയിടത്തും പൊലീസ് മർദിച്ചു, സർക്കാറിെൻറ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ല’ -കൂട്ടത്തിലുള്ള സ്ത്രീ വിലപിക്കുന്നു.

രാഹുൽ സന്ദർശിച്ചശേഷം കോൺഗ്രസ് പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വാഹനം ഏർപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയ ഇവർ 21 ദിവസം ക്വാറൻറീനിൽ കഴിയുകയാണ്. വീട്ടിൽനിന്നുള്ള ഇവരുടെ അനുഭവവും വിഡിയോയിലുണ്ട്.

‘‘സഹോദരി സഹോദരൻമാരെ, നിങ്ങളാണ് ഈ രാജ്യത്തിെൻറ കരുത്ത്. ഈ രാജ്യത്തിെൻറ ഭാരം നിങ്ങൾ ചുമലിൽ വഹിക്കുകയാണ്. നിങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഈ രാജ്യത്തിെൻറ ആവശ്യം. ഈ രാജ്യത്തിെൻറ ശക്തി വർധിപ്പിക്കുക എന്നത് ഞങ്ങളുടെ ചുമതലായണ്’’- വിഡിയോയുടെ അവസാനം രാഹുൽ പറയുന്നു.