ടിക് ടോക്കിൽ കൂടുതല് സമയം ചെലവഴിക്കുന്നു; ഭർത്താവ് വഴക്ക് പറഞ്ഞതിന് ഭാര്യയും മകനും ആത്മഹത്യ ചെയ്തു
സോഷ്യൽ മീഡിയയായ ടിക് ടോക്കിൽ കൂടുതലായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. വിജയവാഡയിൽ വൈഎസ്ആർ കോളനിയിൽ താമസിച്ചിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും സയനൈഡ് കഴിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ലോക്ക്ഡൗണിൽ ജോലി ഇല്ലാതായതിനാൽ ഭർത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഇത് ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായിമാറുകയായിരുന്നു.
“രണ്ട് മാസങ്ങൾക്ക് മുമ്പ്, കുടുംബത്തിന് ഒരു വാഹനാപകടമുണ്ടായി, ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയ്ക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ ചെലവ് വന്നു.
വലിയ തുകയുടെ ചികിത്സാ ചെലവുകൾ നടത്താൻ ബാങ്കിൽ നിന്ന് വായ്പ എടുത്തു. പക്ഷെ പിന്നീട് വന്ന ലോക്ക്ഡൗണിൽ ജൂവലറി ഷോപ്പുകൾ അടച്ചിട്ടതിനാൽ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടു”എന്ന് മുഹമ്മദ് ഉമർ പറയുന്നു. ഇതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കുടുംബം കടന്നുപോയത്.
ഈ സമയമാണ് ഇത്തരം അനാവശ്യകാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതെന്നും ഭാര്യയെ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. അതോടുകൂടി സ്വർണം മിനുക്കാനായി സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് സയനൈഡ് കുടിച്ച് കരീമ ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ‘അമ്മ മരിക്കുന്നത് കണ്ടുനിന്ന 16 വയസുള്ള മകനും അതേ കുപ്പിയിലെ സയനൈഡ് കഴിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.