ഗുജറാത്തില്‍ കൊവിഡ് സ്ഥിരികരിച്ച് മരിച്ചയാളുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍

single-img
17 May 2020

ഗുജറാത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. അഹമ്മദാബാദില്‍ മെയ് പത്തിനാണ് 67 വയസുള്ള വയോധികനെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചുവെന്ന് മരണപ്പെട്ടയാളുടെ മകന്‍ പറയുന്നു.
തിടര്‍ന്നു ഈ മാസം 15ന് അച്ഛന്‍റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതായി പോലീസ് വിളിച്ചു പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡ് ആയിരുന്നു മരണപ്പെട്ടയാളെ ബാധിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്വയം വീട്ടില്‍ ഐസോലേഷനില്‍ കഴിയാമെന്ന് എഴുതി നല്‍കിയതോടെ ഇയാള്‍ക്കായി അധികൃതര്‍ ബസ് ഒരുക്കി നല്‍കുകയായിരുന്നു എന്നാണ് വിശദീകരണം. സംസ്ഥാനത്തിന്റെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് അദ്ദേഹത്തെ വീട്ടില്‍ ഐസോലേഷനിലാക്കാന്‍ ധാരണയായത്.

തുടര്‍ന്ന് ഈ മാസം 14ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എം എം പ്രഭാകര്‍ പറഞ്ഞു. ആശുപത്രി തന്നെ ഒരുക്കി നല്‍കിയ വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ട് പോയത്.വീട്ടിലേക്ക് പോകാനുള്ള വഴി വളരെ ഇടുങ്ങിയത് കൊണ്ടാകാം അടുത്തുള്ള ബസ് സ്റ്റാന്‍‍ഡില്‍ ഇറക്കിയത്. അതേസമയം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തെ കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും പ്രഭാകര്‍ പറഞ്ഞു.സംഭവം അന്വേഷിക്കുകയാണെന്ന് പോലീസ് പറയുന്നു.