ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്-19 സ്ഥിരീകരിച്ചു

single-img
15 May 2020

കോക്സസ് ബസാര്‍: തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകളുടെ താമസകേന്ദ്രമാണ് ഇവിടം. രാജ്യത്ത് ആദ്യമായാണ് റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്ബില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

അഭയാര്‍ഥി ക്യാമ്ബുകളില്‍ വൈറസ് വ്യാപനം ഉണ്ടായാൽ ലക്ഷക്കണക്കിന് വരുന്ന റോഹിങ്ക്യകളുടെ സ്ഥിതി കൂടുതല്‍ ദയനീയമാകുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കയാണ്.

ബംഗ്ലാദേശില്‍ ആകെ 18,863 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.. 283 പേര്‍ വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. രോഗവ്യാപനം തടയാന്‍ മാർച്ച് 26 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ കോക്സസ് ബസാറില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.

ഏതാണ്ട് 60,000-90,000 ലക്ഷത്തിനുമിടക്ക് റോഹിങ്ക്യകളാണ് മതിയായ സൗകര്യങ്ങള്‍ പോലുമില്ലാതെ കോക്സസ് ബസാറിലെ ക്യാമ്ബുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇതിന്റെ ഭാഗമായി ക്യാമ്പുകളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കുറക്കാനും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.