കൊല്ലപ്പെട്ട സുചിത്ര മാത്രമല്ല, പ്രശാന്തിൻ്റെ വലയിൽ മറ്റു പെൺകുട്ടികളും: ലക്ഷ്യം ശാരീരിക ബന്ധം മാത്രമെന്ന് പൊലീസ്

single-img
1 May 2020

കൊല്ലം മഖത്തലയിൽ ബ്യൂട്ടിഷ്യനായ യുവതിയുടെ മരണത്തിൽ പ്രതി പ്രശാന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു.കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല  പ്രശാന്തിന് മറ്റു പല പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശാരീരിക ബന്ധം മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. 

കുടുംബസുഹൃത്ത് വഴിയാണ് സുചിത്രയെ ഇയാൾ പരിചയപ്പെടുന്നത്. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിലെ ട്രെയിനറായ സുചിത്ര ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കവേയാണ് പ്രശാന്തുമായി പരിചയത്തിലാകുന്നത്.  അതിനാൽ സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. 

രണ്ടു വിവാഹം ചെയ്തിരുന്ന സുചിത്രയ്ക്ക് 42 വയസായിരുന്നു. എന്നാൽ രണ്ടു വിവാഹവും അലസി പിരിഞ്ഞത് പ്രതിക്ക് ഇവരോട് അടുക്കാൻ കാരണമായി. ആണ്‍തുണയില്ലാതെ നിന്നിരുന്ന സുചിത്ര പ്രശാന്തിന്റെ മധുര വാക്കുകളില്‍ മയങ്ങുകയും അതു ശാരീരിക ബന്ധത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന് പലവട്ടം സുചിത്ര ആവിശ്യപ്പെട്ടിരുന്നു. 

എന്നാൽ ശാരീരിക സുഖം മാത്രമായിരുന്നു പ്രശാന്തിൻ്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ സുചിത്രക്കു പ്രശാന്തിൻ്റെ വീട്ടില്‍ വരണമെന്ന ആഗ്രഹം പറഞ്ഞതിൻ്റെ ഭാഗമായി തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.

പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് കൊല നടക്കുന്നത്. തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവശ്യപ്പെട്ടതാണ് കൊലയ്ക്കു കാരണമായതെന്നാണ് പ്രശാന്ത് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പ്രശാന്ത് സമ്മതിച്ചില്ല. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു. ഭര്‍ത്താക്കന്മാരുടെ അകന്നു ജീവിക്കുന്ന സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറുമെന്ന ഭയമാണ് പ്രശാന്തിനെ കൊലപാതകത്തിലേക്ക് നയിച്ചത്. 

കുട്ടിയുടെ അച്ഛനെ കുറിച്ച്‌ സംശയവും ഉണ്ടാകുകയും സ്വാഭാവികമായി സംശയങ്ങള്‍ തന്നിലേക്ക് വരുമെന്നും പ്രശാന്ത് കണക്കു കൂട്ടി. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. അതിന് തയ്യാറല്ലെന്നും തനിക്ക് അമ്മയാകണമെന്നും സുചിത്ര നിര്‍ബന്ധം പിടിച്ചതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്. 

ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച്‌ 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.