അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടു; വെയര്‍ഹൗസുകളില്‍ മദ്യം വില്‍ക്കില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍

single-img
25 April 2020

കേരളത്തിൽ ഉടൻ മദ്യവില്‍പനയുണ്ടാവില്ലെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. വെയര്‍ഹൗസിലൂടെ മദ്യ വില്‍പനയുണ്ടാകുമെന്ന രീതിയിൽ നടന്ന പ്രചാരണം അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ വെയര്‍ഹൗസുകളില്‍ ബവ്‌റിജസിലെ പോലെ മദ്യം വില്‍ക്കുമെന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

‘ കേരളത്തിൽ ഒരു വെയര്‍ഹൗസുകളിലും മദ്യത്തിന്റെ വില്‍പ്പന ഉണ്ടാവില്ല. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനനുസരിച്ചുള്ള സമീപനമാണ് മുന്നോട്ടുള്ള ഭാവിയിലും സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇതിന്റെ വസ്തുത. നിലവിൽ വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യലഭ്യമാക്കുന്ന തീരുമാന പ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്.

പക്ഷെ സർക്കാർ തീരുമാനം വന്ന പിന്നാലെ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതതോടെ ഈചട്ട ഭേദഗതിക്ക് തല്‍ക്കാലം പ്രസക്തിയില്ലെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.