മൂന്ന് ഹിന്ദു സന്യാസിമാരെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായവരിൽ മുസ്ലീങ്ങളില്ല: വെളിപ്പെടുത്തലുമായി ആഭ്യന്തരമന്ത്രി
മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ ഒരു മുസ്ലീം മതവിശ്വാസി പോലുമില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിൻ്റെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 101 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു മുസ്ലീം പോലും ഇല്ല. ഇതുകൊണ്ട് ഈ സംഭവത്തിന് ഒരു വര്‍ഗീയ നിറം നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണെന്നും അനില്‍ ദേശ്മുഖ് ആരോപിച്ചു. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സിഐഡി)ന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
പല്‍ഗാറില്‍ ഗ്രാമവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്നു പറഞ്ഞു മൂന്ന് ഹിന്ദു സന്ന്യാസിമാരെ മര്‍ദിച്ച് കൊലപ്പെടുത്തിുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്രമങ്ങളിലെ ചെറു വഴികളില്‍ കൂടി സഞ്ചരിച്ചവരാണിവർ.
മൂന്നുപേരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനും മര്‍ദനമേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.