പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കുമെന്ന് സുപ്രീം കോടതി
ഡൽഹി: ലോകരാഷ്ട്രങ്ങളിൽ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം സർക്കാരിനോട് നിർദേശിക്കാനാ വില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കുമെന്നും, ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.മാള്‍ഡോവയില്‍ കുടുങ്ങിയ 450ലേറെ മലയാളി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ട് വരണമെന്ന ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് കോടതിപറഞ്ഞു.
അതേസമയം, ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനാവശ്യമായ ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.