കേന്ദ്രസര്‍ക്കാരിന് ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമില്ല; എല്ലാ ജന്‍ ധന് അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടന്‍ നിക്ഷേപിക്കണം: കോണ്‍ഗ്രസ്
അടിയന്തിരമായി രാജ്യത്തെ എല്ലാ ജന്‍ ധന് അക്കൗണ്ടുകളിലേക്കും 7500 രൂപവീതം നിക്ഷേപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചനാ സമിതി യോഗത്തിന് ശേഷമാണ് പാര്‍ട്ടി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
രാജയത്തെ വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്ഷന് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേപോലെ തന്നെ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കും. നിലവിൽ കേന്ദ്രസര്‍ക്കാരിന് ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമില്ല. അതിനാൽ പണം ഉടന്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണംഎന്ന് ജയറാം രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വ്യാപന പ്രതിസന്ധികള്‍ നേരിടുന്നതില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉറപ്പ് നല്‍കിയിരുന്നതാണെന്നും ഇപ്പോൾ മുന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയറാം രമേഷ് പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം പേര് തൊഴിലവസരങ്ങളുള്ളത് ചെറുകിട-ഇടത്തര വ്യവസായങ്ങളിലാണ്. ഈ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കണതെന്നും അദ്ദേഹം പറഞ്ഞു.