സ്പ്രിംക്ലര്‍ വിവാദം; സിബിഐ തന്നെ അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
18 April 2020

വിവാദമായ സ്പ്രിംക്ലര്‍ ഇടപാടില്‍ കേരളത്തിൽ കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നതെന്നും ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കരാറിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വകാര്യ കമ്പനിക്ക് അനധികൃതമായി സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയ നടപടി സിപിഎമ്മിന്റെ നയത്തിന് എതിരാണെന്നും ഈ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കമ്പനിയുമായി ഏർപ്പെട്ട അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളെന്തൊക്കെയാണെന്നും ഇതില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇപ്പോൾ വിവാദ കമ്പനിയായ സ്പ്രിംഗ്‌ളറിനെ കേരളത്തിലേക്ക് ക്ഷണിച്ചതാരാണ്?

എന്തൊക്കെയാണ് ഇതിലെ അന്താരാഷ്ട്ര കരാറുകൾ ? ഇതുവഴില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണ്? ഈ കരാര്‍ എങ്ങിനെയാണ് എന്ന് മന്ത്രിസഭ പരിശോധിച്ചിരുന്നോ?പി എന്നുംമുല്ലപ്പള്ളി ചോദിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി രാജി വെച്ച് സിബിഐ അന്വേഷണം തന്നെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.