ചെന്നെെക്കാർക്ക് ആവശ്യം ഹാൻഡ് വാഷ്, മുംബെെയ്ക്ക് അത്യാവശ്യം ഗർഭനിരോധന ഉറകൾ: ലോക് ഡൗൺകാലത്ത് ഇന്ത്യക്കാർ ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക പുറത്ത്

single-img
16 April 2020

കൊറോണ വെെറസ് വ്യാപനത്തിനെതിരെയുള്ള ലോക്ക്ഡൗൺ കാലത്ത് മുംബൈ സ്വദേശികൾ ബോറടി മാറ്റാൻ കണ്ടെത്തിയ ഉപായം സുരക്ഷിതമായ ലൈംഗികബന്ധമാണെന്നു വെളിപ്പെടുത്തൽ. അടച്ചിടൽ കാലത്ത് വീടുകളിൽ തന്നെ കഴിഞ്ഞ ഇന്ത്യക്കാർക്ക് അവശ്യസാധനങ്ങളെത്തിച്ച ഓൺലൈൻ ഡെലിവറി പ്ലാറ്റ് ഫോമുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഈ ലോക്ക്ഡൗൺ കാലത്തും ഡോർഡെലിവറിയുമായി മുന്നിലുണ്ടായിരുന്നത് ഡൻസോ ആയിരുന്നു.പ്രധാനമന്ത്രി ലോക്ക് ഡൗൺ നീട്ടിയതീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ഇന്ത്യൻ നഗരങ്ങൾ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും അധികം ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക ട്വിറ്ററിലൂടെ ഡൻസോ പുറത്തുവിട്ടു.

വെെറസ് ബാധയേക്കാൾ സുരക്ഷിതമായ ലെെംഗിക ബന്ധത്തിനു പ്രാമൂഖ്യം നൽകുന്നവരും രാജ്യത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജയ്പൂർ, ചെന്നൈ നഗരങ്ങളിൽ ഏറ്റവും അധികം ആവശ്യക്കാർ ഹാൻഡ് വാഷിനായിരുന്നു. എന്നാൽ മുംബൈയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഗർഭനിരോധന ഉറകളായിരുന്നു. 

ചെന്നൈ, ജയ്പൂർ നഗരവാസികൾ വൈറസിനെ കുറിച്ച് ആശങ്കാകുലരായിരുന്നെങ്കിൽ മുംബൈവാസികൾ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനാണ് പരിഗണന നൽകിയതെന്നുള്ളതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 

ലോക്ക്ഡൗൺ കാലത്ത് മുംബൈ മാത്രമല്ല, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരും  സെക്സിന് പ്രാധാന്യം നൽകി. ബെംഗളൂരു, പൂനെ നഗരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾക്കായിരുന്നു. എന്നാൽ ഹൈദരാബാദിൽ ഏറ്റവും കൂടുതൽപേർ ആവശ്യപ്പെട്ടത് ഐ-പില്ലുകളായിരുന്നു.

ഈ ലോക്ക്ഡൗൺ കാലം ദമ്പതികൾക്കിടയിലെ ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണ ജീവിതത്തിൽ ഒരുമിച്ച് ചെലവിടാൻ സമയം കിട്ടാത്ത ആയിരങ്ങൾക്കാണ് ലോക്ക്ഡൗൺ കാലം പ്രണയത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ടത്. 

ഡൻസോ മാത്രമല്ല, രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനികളെല്ലാം ഇക്കാലത്ത് കോണ്ടത്തിന്റെയും ഗർഭനിരോധന ഗുളികകളുടെയും വിൽപന കുതിച്ചുയര്‍ന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.