കൊവിഡ്-19: സഹായം നല്‍കാതിരുന്നതില്‍ ഇറ്റലിയോട് മാപ്പു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍

single-img
16 April 2020

ആദ്യഘട്ടത്തില്‍ കൊവിഡ്-19 പടര്‍ന്നപ്പോള്‍ ഇറ്റലിയെ സഹായിക്കാഞ്ഞതില്‍ മാപ്പു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റാണ് ഇക്കാര്യത്തില്‍ ഇറ്റലിയോട് ക്ഷമാപണം നടത്തിയത്.

‘ആദ്യം ഇറ്റലിക്കു ഒരു സഹായ ഹസ്തം വേണ്ട സമയത്ത് കുറേയധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ യൂറോപ്പൊന്നാകെ ഇറ്റലിയോട് ക്ഷമാപണം നടത്തുന്നു,’ എന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍ പറഞ്ഞു.

യൂറോപ്പില്‍ ആയമായി ഇറ്റലിയില്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇറ്റലിയുമായുള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉപകരണങ്ങളായ മാസ്‌കുകള്‍ കയറ്റി അയക്കുന്നതില്‍ ഫ്രാന്‍സും ജര്‍മ്മനിയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ഈ സമയംതന്നെ കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ ചൈന, റഷ്യ, ക്യൂബ തുടങ്ങിയരാജ്യങ്ങള്‍ ഇറ്റലിയെ സഹായിക്കാന്‍ മുന്നോട്ടെത്തി. ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഇറ്റലിയിലാണ്.ഏകദേശം 21000 ത്തിലേറെ പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.