രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറി ഡൽഹിയിലെ ആശുപത്രികൾ

single-img
14 April 2020

ഡൽഹി: വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളും അധികൃതരും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ ഡൽഹിയിലെ ആശുപത്രികൾ ആപകടാവസ്ഥയിലാണ്. രാജ്?ത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികൾ.

 മലയാളി നഴ്സുമാരടക്കം നിരവധിപേര്‍ക്കാണ് ആശുപത്രികളില്‍നിന്ന് കോവിഡ് ബാധിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച 25 പേരില്‍ ഒരാള്‍ ആരോഗ്യ മേഖലയില്‍നിന്നുള്ളവരാണെന്നാണ് കണക്ക്. സര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 28 പേര്‍ക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ഗര്‍ഭിണിയടക്കം ഒമ്ബതുപേര്‍ മലയാളി നഴ്സുമാരാണ്. 

ആശുപത്രിയിലെ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍നിന്നു വന്ന സഹോദരനില്‍ നിന്നാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇവരില്‍നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ക്കും നഴ്സ്, സെക്യൂരിറ്റി ജീവനക്കാരന്‍, രോഗികള്‍ എന്നിവരിലേക്കും വൈറസ് പടര്‍ന്നു. തുടര്‍ന്ന് ഏപ്രില്‍ 11ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഇവിടത്തെ നഴ്സിങ് സൂപ്രണ്ട് അവധിയില്‍ പ്രവേശിക്കുകയുംചെയ്തു. ഡല്‍ഹി പഞ്ചാബി ബാഗിലെ മഹാരാജ അഗ്രസെന്‍ ആശുപത്രിയധികൃതരുടെ അനാസ്ഥമൂലവും മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കോവിഡ് ബാധിച്ചു. ഇവിടെ കോവിഡ് ബാധിതനായ രോഗി ഉപയോഗിച്ച ചികിത്സ ഉപകരണങ്ങള്‍ മറ്റു രോഗികള്‍ക്കും ഉപയോഗിച്ചിരുന്നു.

സുരക്ഷകിറ്റുകള്‍ ഇല്ലാതെയാണ് നഴ്സുമാര്‍ രോഗിയെ പരിചരിച്ചത്. തിങ്കളാഴ്ച സാകേതിലെ മാകസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരടക്കം 39 പേരെ നിരീക്ഷണത്തിലേക്കു മാറ്റി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹി സര്‍ക്കാറിനു കീഴിലെ പ്രധാന ആശുപത്രിയായ എല്‍.എന്‍.ജെ.പിയിലും സമാനമാണ് അവസ്ഥ.