പതിനെട്ടുകാരിയായ കാമുകിയുടെ വീടിനുള്ളിൽ അകപ്പെട്ടു: കാമുകനേയും കാമുകിയേയും വീട്ടുകാർ തല്ലിക്കൊന്നു

single-img
7 April 2020

ലഖ്‌നോവില്‍ കാമുകനെയും കാമുകിയെയും പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു. 34കാരനായ കാമുകനേയും പതിനെട്ടുകാരിയെയുമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഞായാറാഴ്ച പുലര്‍ച്ചെ ഇരുവരെയും പെണ്‍കുട്ടിയുടെ മുറിയില്‍ കണ്ടതിന് പിന്നാലെ വീട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. 

വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമും ഇയാളുടെ കാമുകിയായ 18കാരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

അബ്ദുള്‍ കരീമുമായി 18വയസ്സുള്ള പെണ്‍കുട്ടിയും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ മുറിയിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടിയുടെ ബന്ധുക്കൾ അടച്ചിട്ടിരുന്ന മുറി തുറക്കുവാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദിച്ചു.

ബന്ധുക്കളുടെ ക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.