തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്ത മുറിക്ക് മുന്നില്‍ മലമൂത്രവിസര്‍ജനം; കേസെടുത്ത് പോലീസ്

single-img
7 April 2020

ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്ത മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയ സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് രോഗഭീഷണി ഉയര്‍ത്തുന്ന ഗുരുതര പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് പോലീസിന്‍റെ എഫ്ഐആറില്‍ പറയുന്നു.

നിസാമുദ്ധീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ക്വാറന്റൈനില്‍ കഴിയുന്ന 212 ാം മുറിക്ക് പുറത്താണ് മലമൂത്രവിസര്‍ജനം നടത്തിയതായി കണ്ടത്. ഇന്ന് രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍ പെട്ടത്. പോലീസ് എഫ്ഐആര്‍ പ്രകാരം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കുറച്ചുപേരെ നറേലയിലെ കൊവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ റൂമിന് പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയതാണ് എന്നും പറയുന്നുണ്ട്. 212ാം റൂമില്‍ ക്വറന്റൈന്‍ ചെയ്ത 25കാരനെയും 18കാരനെയുമാണ് പ്രധാനമായും സംശയിക്കുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു. ഇവര്‍ ചികിത്സയുമായി സഹകരിക്കുന്നില്ലെന്നും, നിര്‍ദേശങ്ങള്‍ പാലിക്കാതെ നിഷേധാത്മകമായി പെരുമാറുന്നുവെന്നും നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു.