കോവിഡ് ബാധിച്ച ബാധിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി

single-img
7 April 2020

കൊറോണ ബാധിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ഐസിയുവിലേക്ക്‌ മാറ്റിയത്‌.

ഐസിയുവിലുള്ള ബോറിസ്‌ ജോണ്‍സന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ മെഡിക്കല്‍ സംഘം പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനായാണ്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌ എന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു.

പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബിക്ക്‌ നല്‍കി. ഡൊമിനിക്‌ റാബിയോട്‌ ചുമതലകള്‍ വഹിക്കാന്‍ ബോറിസ്‌ ജോണ്‍സന്‍ നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

കഴിഞ്ഞ മാസം 27നാണ്‌ മോറിസ്‌ ജോണ്‍സന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. രോഗലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ബോറിസ്‌ ജോണ്‍സന്‌ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കാനാവട്ടെ എന്ന ആശംസയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും എത്തി.