24 മണിക്കൂറിനിടെ 693 പുതിയ കൊവിഡ് കേസുകൾ; മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി ഇന്ത്യ

single-img
6 April 2020

ഇന്ത്യയില്‍ മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ് എന്നും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

രാജ്യമാകെയുള്ള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ഇതുവരെ കൊവിഡ് ബാധിച്ചവരിൽ 47 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. ബാക്കിയുള്ള 63 ശതമാനവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതില്‍ നാല്പതിനും അറുപതിനുമിടയിൽ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനമാണ്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് 25000 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ട്.

അതേപോലെ തന്നെ ഈ സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ 1445 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. നിലവില്‍ അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് സർക്കാർ ഓർഡർ നല്കി. രോഗത്തിന്റെ തീവ്രബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണത്തിന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴുള്ള കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. ജനങ്ങ എല്ലാവരും സമൂഹ അകലം പാലികക്കയം വീട്ടിൽ നിർമ്മിക്കുന്ന മുഖാവരണം ധരിക്കുകയും ചെയ്യണം. രോഗത്തിന്റെ സമൂഹവ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനമെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.