ഇന്ത്യയിൽ സംരക്ഷണ ഉപകരണങ്ങളില്ലാതെ ജോലി ചെയ്ത നൂറോളം ഡോക്ടർമാർ നിരീക്ഷണത്തിൽ: 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയിലേക്ക് കയറ്റിയയച്ച് ഇന്ത്യ

single-img
1 April 2020

കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ  രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർ‌ത്തകർക്ക് വലിയ തോതിൽ സംരക്ഷണ ഉപകരണങ്ങൾ ആവശ്യമാണ്. എന്നാൽ ആവശ്യത്തിന് ഇവയൊന്നും ലഭിക്കാറില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വളരെ പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തിൽ 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ സെർബിയയിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്.

 കൊറോണ വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യുഎൻഡിപിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗമാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. 90 ടൺ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ രണ്ടാം കാർഗോ ബോയിംഗ് 747 ഇന്ന് ഇന്ത്യയിൽ നിന്ന് ബെൽഗ്രേഡലേക്ക് വന്നിരിക്കുന്നെന്നും, സെർബിയൻ സർക്കാർ വാങ്ങിയ ഉപകരണങ്ങളുടെ പണം നൽകിയത് യൂറോപ്യൻ യൂണിയനാണെന്നും, ഇവ വേഗത്തിൽ വിതരണം ചെയ്യുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് യുഎൻഡിപി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

90 ടൺ മെഡിക്കൽ ഉപകരണങ്ങളിൽ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ആവശ്യമായ 50 ടൺ സർജിക്കൽ ഗ്ലൗസുകൾ, മാസ്‌കുകൾ, കവറുകളും എന്നിവയും ഉണ്ടായിരുന്നു. കൂടാതെ 35 ലക്ഷം അണുവിമുക്തമായ സർജിക്കൽ ഗ്ലാസുകൾ മാർച്ച് 29ന് കയറ്റുമതി ചെയ്തതായി കൊച്ചി വിമാനത്താവളത്തിലെ വക്താവ് അറിയിച്ചു.

സംരക്ഷണ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനിടെ കൊറോണ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തിയതിന് രാജ്യത്തുടനീളം നൂറോളം ഡോക്ടർമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. നിരവധി പേർ വൈറസ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് സെർബിയയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത്.

ഈ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘പ്രധാനമന്ത്രി എന്താണ് സംഭവിക്കുന്നത്? മുൻ‌നിര ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ‌ സംരക്ഷണ ഉപകരണങ്ങളില്ലാതെ പാടുപെടുകയാണ്. ഇത് തെറ്റായ നടപടിയാണെന്നു മനീഷ് തീവാരി ട്വീറ്റ് ചെയ്തു.