കൊവിഡ് 19; സംസ്ഥാനത്ത് കച്ചവട സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ മാർഗ നിർദേശങ്ങൾ

single-img
25 March 2020

സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതിനോടകം 105 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ കർശനമായ ജാഗ്രതാ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്നത് ഒഴിച്ചുള്ള കച്ചവടസ്ഥാപനങ്ങൾ അടച്ചിടാനാണ് നിർദേശം.

ഇപ്പോഴിതാ കച്ചവട സ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശം ഒരുക്കിയിരിക്കുകയാണ് സർക്കാർ. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു ബുദ്ധിമുട്ടില്ലെന്നും മതിയായ അകലം പാലിച്ചു മാത്രമേ കടകളില്‍ പ്രവേശിക്കാവൂ എന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കടയ്ക്കുള്ളില്‍ ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതുകയും ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പേയ്മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം.
വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കണം. ആവശ്യത്തിനു ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതണം. സോപ്പ് വയ്ക്കരുത്. കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.
കടകളില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കണം. രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരോ അവരുമായി സമ്ബര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേതാണ്.
ഷേക്ക് ഹാന്‍ഡ് ഒഴിവാക്കണം. കടകളില്‍ ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്ബരുകള്‍ പ്രദര്‍ശിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടേതാണെന്നും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.