വിദേശ ടൂറിസ്റ്റുകളുടെ റിപ്പോർട്ട് ലഭിക്കുംവരെ ഐസൊലേഷന്‍; സ്ഥിതി മോശമായാൽ സെെന്യമിറങ്ങും

single-img
20 March 2020

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപമനം രാജ്യത്ത് കൂടുതൽ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ കർശന നടപടികൾക്കെരുങ്ങി കേരള സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി. സംസ്ഥാനത്തെത്തുന്ന മുഴുവൻ പേരുടയും സാംപിൾ പരിശോധനയ്ക്ക് വിദേമയാക്കണമെന്ന നിർദേശത്തോടെ മാർഗരേഖ പരിഷ്കരിച്ചിരിക്കുകയാണ്. വിദേശ ടൂറിസ്റ്റുകൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിൾ എടുക്കും. ഇവര്‍ പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ ഐസൊലേഷനിൽ കഴിയണം. എന്നുമാണ് പുതുക്കിയ മാർഗരേഖ.

അതേ സമയം കൊവിഡ് -19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ സൈന്യത്തിന്റെ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാവിഭാഗങ്ങളുടെയും അർധസൈനികവിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂര്‍ണ പിന്തുണയും സഹായവും നല്‍കും.

അടിയന്തരഘട്ടമുണ്ടായാൽ സൈന്യത്തിന്റെ ആശുപത്രികൾ, ബാരക്കുകൾ, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ, ആംബുലൻസുകൾ എന്നിവയുടെ സേവനമെല്ലാം ലഭ്യമാക്കാമെന്ന് സേനാപ്രതിനിധികൾ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി ഹെലികോപ്ടറിെൻറ സേവനവും ലഭ്യമാക്കും. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കുന്നതിന് കിടക്ക, കിടക്കവിരി മുതലായ സാധനങ്ങളും ലഭ്യമാക്കും.