സൂര്യപ്രകാശമേൽക്കുന്നവരെ കൊറോണ ബാധിക്കില്ല – ഇത്തവണ കേന്ദ്ര ആരോഗ്യ സഹമന്ത്രി

single-img
19 March 2020

ഡൽഹി: കൊറോണ വെെറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതു മുതൽ വിവാദ പ്രസ്താവനകളും ശാസ്ത്രീയമായ അടിത്തറയില്ലാത്ത വിവരങ്ങൾ പങ്ക് പച്ച് പൊതു ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ് ബിജെപി നേതാക്കന്മാരുടെ ദിവസങ്ങളിലെ പ്രധാന വിനോധോപാതി. ഗോമൂത്രവും ചാണകവും കൊറോണയെ ഇല്ലാതാക്കുമെന്ന വാദത്തോടൊപ്പം സൂര്യപ്രകാശമേൽക്കുന്നതും കൊറോണയെ തടയുമെന്ന് ഇവർ വാദിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അവകാശവാദങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ്.

ദിവസേന 15 മിനിറ്റ് വെയിൽ കൊള്ളുന്നത് കൊറോണ വൈറസ് ബാധ പോലുള്ള അസുഖങ്ങളെ ചെറുക്കുമെന്നാണ് മന്ത്രിയുടെ വാദം. സൂര്യപ്രകാരം പ്രതിരോധ ശക്തി നൽകുമെന്നും കൊറോണ വൈറസ് പോലുള്ളവയെ കൊല്ലുമെന്നും മന്ത്രി പറഞ്ഞു. പാർലമൻറിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ജനങ്ങൾ ദിവസേന 10-15 മിനിറ്റ് വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റമിൻ ഡി മാത്രമല്ല ലഭിക്കുക, വെയിൽ കൊള്ളുമ്പോൾ പ്രതിരോധ ശക്തി വർധിക്കുകയും കൊറോണ വൈറസ് പോലുള്ളവ നശിച്ചുപോവുകയും ചെയ്യും’’ -എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

നിലവിൽ ഇന്ത്യയിൽ 25 വിദേശ പൗരൻമാർക്ക് ഉൾപ്പെടെ 170 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നായി മൂന്നു പേരാണ് കോവിഡ്19 ബാധയെ തുടർന്ന് മരിച്ചത്. ഈ സാഹചര്യത്തിലാണ് സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന ബിജെപി നേതാക്കന്മാർ ശാസ്ത്രീയമായ അടിത്തറയില്ലാത്ത വിവരങ്ങൾ പങ്ക് വച്ച് രംഗത്തെത്തുന്നത്.