‘അല്ലാഹു ചൈനയ്ക്ക് കൊടുത്ത ശിക്ഷയാണ് കൊറോണ’: എന്ന വിവാദ പരാമർശം നടത്തിയ ഇസ്ലാമിക പണ്ഡിതന് കൊവിഡ്

single-img
14 March 2020

ബാഗ്ദാദ്: ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊവിഡ് ബാധ ലോകത്തിന്‍റെ പലഭാഗത്തേക്ക് വ്യാപിക്കുകയാണ്. 140ഓളം രാജ്യങ്ങളിലേക്ക് കൊവിഡ്19 എത്തിക്കഴിഞ്ഞു. കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ.

കഴിഞ്ഞ ഫെബ്രുവരിയില്‍ അയത്തുള്ള ഹാദി കൊറോണ ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണെന്ന് പറഞ്ഞത് ലോക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത പ്രകാരം. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ ഉണ്ടായിരിക്കുകയാണെന്നാണ്.

“ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. വലിയ രാജ്യമാണത്. ലോകത്തിലെ ജനസംഖ്യയിലെ എഴില്‍ ഒന്ന് അവിടെയാണ് വസിക്കുന്നത്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്”. ഇതായിരുന്നു ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീയുടെ പ്രസ്താവന.

എന്നാൽ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീക്കും വെെറസ് ബാധയോറ്റിരിക്കുകയാണെന്ന് ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഒപ്പം തന്നെ ഹാദി അല്‍-മൊദറാസ്സീയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സീ തന്‍റെ അമ്മാവന്‍ ചികില്‍സയിലാണെന്നും,അദ്ദേഹത്തെ ദൈവം കാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.