‘ഇനി ആവർത്തിച്ചാൽ ചെരുപ്പൂരി അടിക്കും’; താക്കിതു നൽകിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍
ബെംഗലുരു: റോഡരികിൽ കളിയാക്കിയതിൽ പ്രതിഷേധിച്ച യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകവെ വഴിയരികിൽ ഇരുന്ന് കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി പ്രതികരിച്ച 28കാരിയെയാണ് പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബെംഗലുരു മകേനഹള്ളി സ്വദേശിയായ രംഗനാഥാണ് അറസ്റ്റിലായത്. വീടിന് സമീപത്ത് താമസിക്കുകയുംസ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന യുവതിയെയാണ് രംഗനാഥൻ കഴിഞ്ഞ ദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഓഫീസിലേക്ക് പോവുന്ന വഴിയില്‍ യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ ചെരുപ്പുകൊണ്ട് രംഗനാഥയെ അടിക്കുമെന്ന് യുവതി മറുപടി നല്‍കിയിരുന്നു. നിരവധി ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു യുവതി ഇത് പറഞ്ഞത്. ഇതിലുള്ള പ്രതികാരമായാണ് രംഗനാഥ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബെംഗലുരു- തുമാകുരു റോഡില്‍ സോംപുര വ്യവസായ മേഖലയിലെ ഓഫീസിലായിരുന്നു യുവതി ജോലി ചെയ്യുന്നത്. യുവതി ഓഫീസിലേക്ക് പോവുന്ന വഴിയും ഓഫീസും അറിയുന്ന രംഗനാഥ വഴിയില്‍ ഒളിച്ചിരുന്ന ശേഷം ആക്രമിക്കുകയായിരുന്നു. മരത്തിന് പിന്നില്‍ നിന്ന് യുവതിയെ കടന്ന് പിടിച്ച രംഗനാഥ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ച ശേഷം കൊല്ലാനായിരുന്നു രംഗനാഥയുടെ പദ്ധതി.യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിക്കുകയും ഉറക്കെ ശബ്ദമുണ്ടാക്കി സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ കടന്നുപോയ സ്ത്രീ യുവതിയുടെ നിലവിളികേട്ട് സഹായത്തിനായെത്തുകയായിരുന്നു. സ്ത്രീ രംഗനാഥയ്ക്കെതിരെ കല്ലുകളൾ വലിച്ചെറിഞ്ഞു കീഴടക്കുകയായിരുന്നു. ഇതിനിടെ യുവതിയു വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ രംഗനാഥ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു. തെളിവുകൾ ലഭിക്കാതിരിക്കാനായിരുന്നു ഇത്. ഇതിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയ്യാളെ പോലീസ് പിടി കൂടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടിണ്ട്.