ഈ സാമ്പത്തിക വർഷം ഇന്ത്യയിലെ 18 പൊതുമേഖലാ ബാങ്കുകളിൽ നടന്നത് 1.17 ലക്ഷം കോടിയുടെ തട്ടിപ്പ്

single-img
14 February 2020

ഈ സാമ്പത്തിക വർഷത്തിൽ മാത്രമായി ഇന്ത്യയിലെ 18 പൊതുമേഖലാ ബാങ്കുകളിൽ നിന്നായി 1.17 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നു എന്ന റിപ്പോർട്ട് പുറത്തുവന്നു . ഈ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മൂന്ന് പാദങ്ങളിലെ ഒൻപത് മാസം കൊണ്ട് 8,926 തട്ടിപ്പുകളാണ് നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. ഇവിടെ 4,769 തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഏകദേശം 30,300 കോടിയാണ് ഇവിടെ നിന്നും തട്ടിയെടുത്തത്. എല്ലാ ബാങ്കുകളിൽ നിന്നുമായി11,7463.73 ലക്ഷം കോടി രൂപയാണ് ആകെ തട്ടിയെടുത്തത്. അതേപോലെ പഞ്ചാബ് നാഷണൽ ബാങ്കിൽ 294 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,928.62 കോടി രൂപ നഷ്ടപ്പെടും ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ രജിസ്റ്റർ ചെയ്തത് 250 കേസുകളിലായി 11,166.19 കോടി രൂപയുടെ തട്ടിപ്പാണ്.

അലഹബാദ് ബാങ്കിൽ 860 കേസുകളിലായി 6,781.57 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലാവട്ടെ 161 കേസുകളിലായി 6,626.12 കോടിയുടെ തട്ടിപ്പുകൾ നടന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 292 കേസുകളിൽ 5,604.55 കോടിയുടെ തട്ടിപ്പാണ് നടന്നത്.

ഇന്ത്യൻ ഓവർസീസ്ബാങ്ക്- 151 കേസുകളിൽ നിന്ന് 5,556.64 കോടിയുടെ തട്ടിപ്പും ഓറിയന്റൽ ബാങ്കിൽ 282 കേസുകളിൽ നിന്ന് 4,899.27 കോടിയുടെ തട്ടിപ്പും നടന്നു.ഇതിന് സമാനമായി കാനറ ബാങ്ക്, യൂകോ ബാങ്ക്, സിന്റിക്കേറ്റ് ബാങ്ക്, കോർപറേഷൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 1,867 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 31,600.76 കോടി തട്ടിയെടുത്തു.