നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരിയില്‍ പിതാവ് അറസ്റ്റിൽ

single-img
18 January 2020

പെൺകുട്ടികളായ നാല് മക്കളെ കേസിൽ പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇരയായ കുട്ടികൾ സ്കൂൾ അധികൃതരോട് അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സ്കൂൾ അധികൃതർ അറിയിച്ചത് അനുസരിച്ചു പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്തുവയസുള്ള മകൾ ഇന്നലെ അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. പിതാവ് തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.

തിനെ തുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിക്കുകയും മറ്റുള്ളവരും പരാതി ശരിവെക്കുകയും ചെയ്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പം തന്നെ ഇവരുടെ വീട്ടിൽ പ്രതിയുടെ ,സുഹൃത്തുക്കൾ വന്നുപോകാറുണ്ടായിരുന്നു. ഇവർ പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.