ഉന്നാവ് പീഡന കേസ്; പെൺകുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

single-img
13 January 2020

വിവാദമായ ഉന്നാവ് പീഡന കേസിലെ പെൺകുട്ടിയുടെ പോലീസ് കസ്റ്റഡിയിൽ കസ്റ്റഡിയിൽ മരിച്ച പിതാവിനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡോ പ്രശാന്ത് ഉപാദ്ധ്യായയാണ് ശ്വാസ തടസത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന് പെട്ടെന്ന് ശ്വാസ തടസമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ട്.

പോലീസ് കസ്റ്റഡിയിൽ ആയിരിക്കവേ പരിക്കേറ്റ ഉന്നാവ് പെൺകുട്ടിയുടെ അച്ഛനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹം വിട്ടയച്ച ശേഷമാണ് അച്ഛൻ മരിച്ചത്. ഈ സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഡോക്ടറെ സ്ഥലംമാറ്റിയിരുന്നു.

അടുത്തുതന്നെ ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടറുടെ മരണമെന്നത് ദുരൂഹത സൃഷ്ടിക്കുന്നു. 2018ഏപ്രിൽ മൂന്നാം തിയതി
ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ അതുൽ സിങും കൂട്ടാളികളും മർദ്ദിച്ചവശനാക്കിയ ശേഷം പോലീസിനു കൈമാറുകയായിരുന്നു.

അതിനു ശേഷം അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാർജ്ജ് ചെയ്ത് പോലീസ് അച്ഛനെ അറസ്റ്റു ചെയ്തു. തുടർന്ന് ഏപ്രിൽ അഞ്ചാം തിയതി മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ അച്ഛനെ ജയിലിലാക്കി.