പൗരത്വ നിയമം നടപ്പാക്കാൻ യുപി ഒരുങ്ങുന്നു; 32,000 അഭയാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കാനൊരുങ്ങി യുപി സർക്കാർ. ഇതിന്റെ മുന്നോടിയായി അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 32,000 അഭയാർത്ഥികളുടെ പട്ടിക യുപി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
അതേസമയം നാൽപതിനായിരം മുസ്ലിം ഇതര അഭയാർത്ഥികൾ യുപിയിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ കണക്ക്. യുപിയിലെ പ്രധാ പട്ടണങ്ങളായ ആഗ്ര, റായ്ബറേലി, സഹാരണ്‍പുർ, വാരാണസി തുടങ്ങി 19 ജില്ലകളിലാണ് ഇവർ കഴിയുന്നത്. അതില്‍ തന്നെ പിലിഭിത്തിലാണ് ഏറ്റവുമധികം അഭയാർത്ഥികളുള്ളത്.
സംസ്ഥാനത്തെ അഭയാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ യുപി ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്യുപിയില് ഇരുപതിലധികം പ്രക്ഷോഭകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.