‘ഞാന്‍ മുഖ്യമന്ത്രിയെപ്പോലെ ഭീരുവല്ല’; സിപിഎമ്മിന്റെ തനിക്കെതിരായ ആക്രമണത്തെ നേരിടാന്‍ താന്‍ തന്നെ മതിയെന്ന് മുല്ലപ്പള്ളി

single-img
11 January 2020

കേരളത്തിൽ സിപിഎം നേതാക്കൾ തന്നെ ആക്രമിച്ചതുകൊണ്ട്നിലപാടിൽ വെള്ളം ചേർക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ഭീരുവല്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ തനിക്കെതിരായ ആക്രമണത്തെ നേരിടാനായി താൻ തന്നെ മതിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യത്തിന്റെ പാസാക്കിയ പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നൽകിയത് ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പരസ്യം നൽകാൻ സർക്കാർ കോടികളാണ് ചെലവിട്ടത്. ഇതുവഴി രാഷ്ട്രീയനേട്ടം കൊയ്യലായിരുന്നു പിണറായിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് പൗരത്വനിയമത്തിനെതിരെ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി രംഗത്തുവന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതുകൊണ്ട് നിയമം ഇല്ലാതാക്കാനാവില്ല. രാജ്യത്തെ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണ്.അതുമല്ലെങ്കിൽ പാർലമെന്റ് സ്വയം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേപോലെതന്നെ പൗരത്വനിയമത്തിനെതിരെ രംഗത്തുവന്ന വിവിധ മുഖ്യമന്ത്രിമാർക്ക് പിണറായി കത്തെഴുതിയപ്പോൾ അവർ സമരമുഖത്തായിരുന്നു. ആ സമയവും അയാൾ കത്തെഴുതുക മാത്രമായിരുന്നെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധയ്ക്കാൻ ജനാധിത്യ മതേതരശക്തികൾ തമ്മിൽ ഐക്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. സിപിഎമ്മുമായി യോജിച്ചുകൊണ്ട് കേരളത്തിൽ ഒരിക്കലും സമരം ചെയ്യാനായി കോൺഗ്രസ് ഇല്ല. സിപിഎമ്മുമായി ചേർന്നുകൊണ്ട് ഫാസിസറ്റ് വിരുദ്ധസമരം നടത്താൻ സാധിക്കില്ല. ഈ കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ തന്റെ അഭിപ്രായക്കാരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.